2014, മേയ് 29, വ്യാഴാഴ്‌ച

ഞാന്‍ കണ്ട നരക കാഴ്ചകള്‍ അതായത് ന്യൂ ജനറേഷന്‍ വട്ട് ഭാഗം.2

SreejithSree | 12:12 PM

കൊന്നും കൊലവിളിച്ചും നടന്ന കുട്ടികാലം

1990 ഒരു മാര്‍ച്ച്‌ മാസത്തില്‍ ആണ് ഞാനെന്ന പ്രസ്ഥാനം 


ജനിച്ചുവീണത് അന്നുമുതല്‍ നിന്‍റെ വീട്ടുകാര്‍ക്ക് കഷ്ട്ടകാലം


 തുടങ്ങി എന്ന് എന്‍റെ കൂട്ടുകാര്‍ പറഞ്ഞെങ്കിലും അന്നൊന്നും


 ഞാന്‍ അത് വിശ്വസിച്ചിരുന്നില്ല.. അങ്ങനെ വര്‍ഷങ്ങള്‍ 


കടന്നുപോയീ എനിക്ക് ഓര്‍മ്മവെച്ചു.. അതുവരെ ബോധം


 ഇല്ലാതെ കെടക്കുവായിരുന്നില്ല, വയസു നാലഞ്ചായി.. കുട്ടികാലം


 വളരെയധികം ആസ്വദിച്ചു തന്നെ വളര്‍ന്നു.. കളിക്കൂട്ടുകാര്‍ 


ഒരുപാട് ഒന്നും ഇല്ലായിരുന്നെങ്കിലും ഉള്ളത് തന്നെ ധാരാളം 


ആയിരുന്നു. 




അക്കാലത്ത് ഞങ്ങളുടെ പ്രധാന വിനോദം എന്നും വൈകുന്നേരം


 വീട്ടില്‍ നിന്ന് എങ്ങനെ തല്ലുകൊള്ളാം എന്നായിരുന്നു.. അതിനു 


കാരണം ഉണ്ട്, ഞങ്ങളുടെ വീടിന്‍റെ തൊട്ടടുത്താണ് ഞാന്‍ 


മുന്‍പുപറഞ്ഞ പ്രസിദ്ധമായ പുഴ. അക്കാലത് ഇന്ന് വംശനാശം


 വന്ന പലയിനം മത്സ്യങ്ങള്‍ ഉണ്ടായിരുന്നു ഉദാ: കയ്ലി,

 പരണ,പാവല്‍ എന്നിങ്ങനെ.. ഇതൊന്നും നിങ്ങള്‍ കേട്ടിട്ടുപോലും


 ഉണ്ടാവില്ല എന്നെനിക്കറിയാം. ഇത്തരത്തില്‍ ഉള്ള മീനുകളെ 


തോര്‍ത്ത്‌ വെച്ചു അരിച്ചു പിടികൂടുക എന്നിട്ട് അതിനെ വല്ല 


കുപ്പിയിലോ പാത്രത്തിലോ വളര്‍ത്താം എന്ന വിശ്വാസത്തില്‍ 


നിക്ഷേപിക്കുന്നു പക്ഷെ ഒരു മണിക്കൂറില്‍ കൂടുതല്‍ അതിനു 


ആസുണ്ടാവില്ല അത് ചാവും. ഉടന്‍ അടുത്ത ഇരയെത്തേടി 


തോര്‍ത്തുമായി പുഴയിലെക്കിറങ്ങുന്നു... ഹിറ്റ്ലറുടെ 


കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ അടിമകളെക്കാള്‍ കഷ്ട്ടം


 ആയിരുന്നു എന്‍റെ കയ്യില്‍പെട്ട മത്സ്യങ്ങള്‍ക്ക്. ഇങ്ങനെ ‘കൊന്നും


 കൊലവിളിച്ചും’ വയ്കുന്നേരം വീട് എത്തുമ്പോള്‍ നടയടി 


എന്നൊരു സമ്പ്രദായം ഉണ്ട്, അതുകഴിഞ്ഞ് മാത്രമേ 


വീടിനുള്ളിലേക്ക് കടക്കാന്‍ കഴിയൂ..’ മീന്‍ നാറിയിട്ട്‌ വയ്യ പോയി


 കുളിക്കടാ.. ഈ വര്‍ഷം സ്കൂള്‍ ഒന്ന് തുറന്നോട്ടെ, അതുവരെ

 അല്ലെ നീ ഇങ്ങനെ നടക്കൂ..’ അമ്മയുടെ സ്ഥിരം ഡയലോഗ്.പിന്നെ 


കുളികഴിഞ്ഞു ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ നേരെ എന്‍റെ 


സ്നേഹിതന്‍റെ വീട്ടിലേക്ക് ഒരു ഓട്ടമാണ്, കാരണം അക്കാലത്ത്


 അവന്‍റെ വീട്ടില്‍ മാത്രമേ ടെലിവിഷന്‍ ഉള്ളൂ.. ഞാന്‍

 ചെല്ലുമ്പോഴേക്കും അവന്‍റെ വീടിന്‍റെ മുറ്റം നിറയെ ആള്‍ക്കാര്‍


 നിറഞ്ഞിട്ടുണ്ടാവും, പിന്നെ ടെലിവിഷന്‍ ഓണ്‍ ആക്കുന്നവരെ


 പെണ്ണുങ്ങള്‍ പരസ്പരം നുണ പറച്ചിലും കുട്ടികള്‍ തമ്മില്‍

 അടിപിടിയും ഒക്കെയാണ്. ആണുങ്ങളും എന്തക്കയോ 


പറയുന്നുണ്ട്. പക്ഷെ അക്കാലത്ത് ഞാന്‍ അതൊന്നും ശ്രദ്ധിക്കാന്‍


 പോയിട്ടില്ല. ടിവി ഓണ്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ എല്ലാവരും

 അത് ഓഫ്‌ ആക്കുന്നവരെ ശബ്ദ്ദം ഉണ്ടാക്കില്ല. അന്നത്തെ പ്രധാന


 ടിവി പ്രോഗ്രാം ആയിരുന്നു ‘ഓം നമശിവായ പിന്നെ ജയ് 


ഹനുമാന്‍. ഒരു ദിവസം വീട്ടില്‍ കഞ്ഞി വെച്ചില്ലെങ്കിലും ഈ 


പ്രോഗ്രാം കാണാതിരിക്കാന്‍ കഴിയില്ലായിരുന്നു..  ദൈവങ്ങളെ 


ടിവിയില്‍ കാണിക്കുമ്പോള്‍ എഴിച്ചു നിന്ന് തൊഴുന്ന 


അമ്മൂമ്മമാരെ കണ്ടു ഞാന്‍ അന്ന് ഒരുപാട് അത്ഭുതപെട്ടിട്ടുണ്ട്. 


ഇന്നത്തെ കുട്ടികള്‍ കണ്ടാല്‍ ചിലപ്പോള്‍ ചിരിക്കും.. അവര്‍ 


ദൈവങ്ങളെ പോക്കറ്റില്‍ ഇട്ടുകൊണ്ട്‌ നടക്കുന്നവര്‍ ആണല്ലോ...,


 അക്കാലത്ത് ഞങ്ങളുടെ പ്രധാന ഹീറോകള്‍ ആയിരുന്നു. 


ശക്തിമാനും മൌഗ്ലിയും, ഇന്ന് ലോകത്തില്‍ എല്ലാവരും 


ഏതെങ്കിലും രീതിയില്‍ ഹീറോകള്‍ ആണല്ലോ എന്നാല്‍ 


അക്കാലത്ത് ഇവര്‍ ആയിരുന്നു ഞങ്ങളുടെ ഹീറോകള്‍




പിന്നെ വീട്ടില്‍ നിന്ന് സ്ഥിരം കൊള്ളുന്ന തല്ലില്‍ നിന്ന് 


വെത്യസ്തമായി ചില തല്ലുകള്‍ കൊള്ളും, അതാണ് പ്രധാനം 


മാങ്ങഏറി ആയിരുന്നു എന്‍റെ നാട്ടില്‍ അക്കാലത്ത് ഒരുപാട് 


മാവും തെങ്ങും ഒക്കെ ഉണ്ടായിരുന്നു.. റബ്ബറിനെകുറിച്ച് ആകെ 


കേട്ടിട്ടുള്ളത് ‘റബ്ബര്‍ കട്ടയിലെ’ റബ്ബര്‍ ആയിരുന്നു. മാങ്ങ 


കായ്ക്കുന്ന സീസന്‍ വരുമ്പോള്‍ ഞങ്ങള്‍ നിക്കറിന്‍റെ പോക്കറ്റ് 


നിറയെ കല്ലുമായി ഇറങ്ങും പിന്നെ കണ്ണില്‍ കാണുന്ന 


മാവിലേക്ക്‌ തുരുതുരെ ഏറിയും പത്തു തവണ എറിയുമ്പോള്‍



 ചിലപ്പോള്‍ ഒരു മാങ്ങ വീഴും , പക്ഷെ ആ മാവിന്‍റെ 


അപ്പുറത്തുള്ള വീടിന്‍റെ ഓടോ, ഷീറ്റോ, വീടിന്‍റെ മുന്നില്‍ 


വെച്ചിരിക്കുന്ന മണ്‍ ചട്ടിയോ, അപ്പോള്‍ അതുവഴി പോയ 


ആരുടെ എങ്കിലും തലയോ ഒക്കെ പോട്ടിയുട്ടുണ്ടാവും, പിന്നെ 


അന്നത്തെ കാര്യം പറയണ്ട... ‘വയ്കിട്ടു എന്താ പരിപാടി? എന്ന 


ചോദ്യത്തിന്‍റെ ഉത്തരം ആയിരിക്കും.. അടിയോടടി.. അമ്മ 


അടിക്കാന്‍ ഓടിക്കുന്നു... ഞാന്‍ വിടിന് ചുറ്റും ഓടുന്നു... 


അവസാനം  തല്ലുകൊള്ളാതെ വീട്ടില്‍ കയറാന്‍ പറ്റില്ല ആ 


അടിക്കു പക്ഷെ വേദന ഇത്തിരി കൂടുതല്‍ ആയിരിക്കും കാരണം 


ഇതില്‍ വാദിഭാഗം  നാട്ടുകാര്‍ ആയിരിക്കും



പിന്നെ വേറൊരു കൂട്ടര്‍ ഉണ്ട് അയല്‍പക്കത്തെ പെണ്‍കുട്ടികള്‍ ,


എന്‍റെ പ്രധാന


 ശത്രുക്കള്‍ , ഞാന്‍ മാവില്‍ എറിയുന്ന കല്ല്‌ ഇവറ്റകളുടെ


നൂറുമീറ്റര്‍


ചുറ്റളവില്‍ കൂടി പോയാല്‍ മതി പിന്നെ സുനാമി 

വരുമ്പോള്‍സൈറണ്‍


 മുഴങ്ങുന്നതുപോലെ ഒരു വൃത്തികെട്ട ശബ്ദം ആണ്.. വിളികേട്ടാല്‍

 തോന്നും


അവളുടെ തലയില്‍  ഉല്‍ക്ക വീണെന്ന്.. കണ്ണില്‍ നിന്ന് വരുന്ന 

കണ്ണീര്‍ കൊണ്ട്


രണ്ട് വര്‍ഷത്തേക്ക് ഇന്ത്യയുടെ മൊത്തം ദാഹം തീര്‍ക്കാം, 

അത്രയ്ക്കുണ്ട്.


അവള്‍ നേരെ വന്നു എന്‍റെ അമ്മയോട് പരാതി പറയും, അവളുടെ

 തലയില്‍


ഞാന്‍ പാറ കൊണ്ട് ഇടിചെന്ന്. പിന്നെ അതിനു ഞാന്‍  ഓട്ടം വേറെ

 ഓടണം.


എനിക്കൊരു അമ്മൂമ്മയുണ്ടായിരുന്നു. 102 വയസില്‍ ആണ് 

മരിച്ചത് എനിക്ക്


അമ്മൂമ്മയെ വളരെ ഇഷ്ട്ടമായിരുന്നു കാരണം അമ്പലത്തില്‍

 ഉത്സവ


സമയങ്ങളില്‍ ഒക്കെ അമ്മൂമ്മ പലതരം പലഹാരങ്ങള്‍ ഉണ്ടാക്കി


തരുമായിരുന്നു.. പക്ഷെ അതിലെല്ലാം ഉപരി  ഞാന്‍ അമ്മൂമയെ

 ഇഷ്ട്ടപെട്ടത്‌


വേറൊരു കാര്യത്തില്‍ ആയിരുന്നു.. അമ്മൂമ്മക്ക്‌ തെങ്ങോല 

കൊണ്ട് പലതരം


കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കാന്‍ അറിയാമായിരുന്നു.  അതില്‍ 

തെങ്ങോല പന്ത് ,


വട്ടി, കുട്ട, പമ്പരം, കണ്ണാടി എന്നിങ്ങനെ പലതും... അമ്മൂമ്മയുടെ

 കരവിരുത്


  എന്നെ വളരെ അത്ഭുതപെടുത്തിയിട്ടുണ്ട്, 


ഇതൊന്നും കാണാനും ഉപയോഗിക്കാനും ഇന്നത്തെ കുട്ടികള്‍ക്ക് 

ഭാഗ്യമില്ലല്ലോ


 ,എന്നാലോചിക്കുമ്പോള്‍ സത്യത്തില്‍ വിഷമം തോന്നുന്നു.


നെപ്പോളിയന്‍ ചക്രവര്‍ത്തിയെപ്പോലെ ഞാന്‍ അങ്ങനെ 

പൂമ്പാറ്റയോടും


മത്സ്യങ്ങലോടും പടവെട്ടി പോയ്ക്കൊണ്ടിരിന്നു.... ആ 

തേരോട്ടത്തിന്


കടിഞ്ഞാണ്‍ വീണുകൊണ്ട് ആ അദ്ധ്യാനവര്‍ഷം എന്നെ സ്കൂളില്‍ 

ചേര്‍ത്തു..


അതോടെ എന്‍റെ 'ക്രിമിനല്‍' സൊഭാവം ഒക്കെ ഏകദേശം മാറി, 

സത്യം


പറഞ്ഞാല്‍ അതെനിക്കൊരു പുതിയ ലോകം ആയിരുന്നു..., 

അവിടെ കണ്ട


കാഴ്ചകള്‍ അടുത്ത ഭാഗത്തില്‍.....


 





2014, മേയ് 28, ബുധനാഴ്‌ച

മികച്ച പനോരമിക് ദൃശ്യങ്ങള്‍ക്ക് '360 ക്യാം'

SreejithSree | 12:31 PM

മികച്ച പനോരമിക് ദൃശ്യങ്ങള്‍ക്ക് '360 ക്യാം'



360 ഡിഗ്രി ദൃശ്യങ്ങളെയാണ് പനോരമിക് ദൃശ്യങ്ങളെന്ന് വിളിക്കുന്നത്. പല 

ആംഗിളിലുള്ള ചിത്രങ്ങള്‍ സോഫ്റ്റ്‌വേറുപയോഗിച്ച് തുന്നിച്ചേര്‍ത്താണ് 

സാധാരണഗതിയില്‍ പനോരമിക് ഇമേജുകള്‍ സൃഷ്ടിക്കുന്നത്. ഭൂമിയും 

ആകാശവുമെല്ലാം ഒരൊറ്റ ഫ്രെയിമിലാക്കാവുന്ന 360 ഡിഗ്രി പനോരമിക് 

ക്യാമറകള്‍ വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ലക്ഷങ്ങള്‍ 

വിലവരുമെന്നതിനാല്‍ സാധാരണക്കാര്‍ക്ക് അത് അപ്രാപ്യമായിരുന്നു. 


ഇപ്പോഴിതാ താങ്ങാവുന്ന വിലയ്‌ക്കൊരു പനോരമിക് ക്യാമറ 

രൂപപ്പെടുത്തുന്നതില്‍ ഫ്രഞ്ച് സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ജിറോപ്റ്റിക് ( Giroptic ) 

വിജയിച്ചിരിക്കുന്നു. 360 ക്യാം എന്ന പേരില്‍ ജിറോപ്റ്റിക് 

പുറത്തിറക്കിയിരിക്കുന്ന പനോരമിക് ക്യാമറയ്ക്ക് 499 ഡോളറാണ് (29,157 

രൂപ) വില. 


തുണിക്കടകളിലും എ.ടി.എം.കേന്ദ്രത്തിലുമൊക്കെ കാണുന്ന നിരീക്ഷണ 

ക്യാമറയുടെ രുപമാണ് 360 ക്യാമിനും. പക്ഷേ ഇത് ഒപ്പിയെടുക്കുക 

പനോരമിക് ദൃശ്യങ്ങളായിരിക്കുമെന്ന് മാത്രം. ഹൈഡെഫനിഷന്‍ 

വീഡിയോയും ഫോട്ടോകളുമെല്ലാം എടുക്കാന്‍ കഴിയുന്ന 360 ക്യാമിനുള്ളില്‍

 കറങ്ങിക്കൊണ്ടിരിക്കുന്ന ഒന്നിലധികം ക്യാമറകളുണ്ട്. 

വാട്ടര്‍പ്രൂഫായതിനാല്‍ വെള്ളത്തിനടിയിലും ചിത്രങ്ങളെടുക്കാനാകും



ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ആപ്ലിക്കേഷനുകളോടെയാണ് 360 ക്യാമിന്റെ 

വരവ്. ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ ആ മൊബൈല്‍ 

ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ലൈവായി നമ്മുടെ സ്മാര്‍ട്‌ഫോണില്‍

 കാണാനാകും. വൈഫൈ വഴിയും ക്യാമറയെ സ്മാര്‍ട്‌ഫോണുമായി 

ബന്ധിപ്പിക്കാം. 


ദൃശ്യങ്ങള്‍ക്കൊപ്പം മികച്ച രീതിയില്‍ ശബ്ദവും റെക്കോഡ് ചെയ്യാനായി മൂന്ന് 

വ്യത്യസ്ത മൈക്രോഫോണുകളും ഇതിനുള്ളിലുണ്ട്. മൈക്രോ യു.എസ്.ബി. 

ചാര്‍ജിങ് പോര്‍ട്ട്, എസ്.ഡി. കാര്‍ഡ് സ്‌ലോട്ട് എന്നിവയും ക്യാമറയിലുണ്ട്. 


തുടര്‍ച്ചയായി ഒരു മണിക്കൂര്‍ വീഡിയോ റെക്കോഡ് ചെയ്യാവുന്ന 

റീചാര്‍ജബിള്‍ ലിത്തിയം അയണ്‍ ബാറ്ററിയാണ് ക്യാമറയ്ക്ക് ഊര്‍ജ്ജം 

പകരുന്നത്. ഏത് മോഡിലാണ് ക്യാമറ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന 

എല്‍.ഇ.ഡി. സ്‌ക്രീനും 360 ക്യാമിന് പുറത്തുണ്ട്. 


എട്ട് മെഗാപിക്‌സല്‍ വലിപ്പമുള്ള ഇമേജുകളും 2048 X 1024 റിസൊല്യൂഷനുള്ള 

വീഡിയോയുമാണ് ഈ ക്യാമറ പകര്‍ത്തുക. 


സാധാരണ ബള്‍ബുകളിടുന്ന സോക്കറ്റില്‍ പിടിപ്പിച്ചും 360 ക്യാം 

പ്രവര്‍ത്തിപ്പിക്കാനാവും. അതുകൊണ്ടുതന്നെ നിരീക്ഷണ ക്യാമറയുടെ

 പ്രയോജനവും ഇതുകൊണ്ട് ലഭിക്കും. വലിയൊരു പ്രദേശത്തിന്റെ 360 ഡിഗ്രി

 ദൃശ്യങ്ങള്‍ ലഭിക്കുമെന്നതിനാല്‍ ഒന്നിലേറെ സര്‍വെയ്‌ലന്‍സ് ക്യാമറയുടെ 

പണി 360 ക്യാം ഒറ്റയ്ക്ക് ചെയ്യുമെന്നര്‍ഥം. 

ആഗസ്ത് മാസത്തോടെ 360 ക്യാമിന്റെ നിര്‍മാണജോലികള്‍ 

പൂര്‍ത്തിയാക്കാനാവുമെന്നാണ് ജിറോപ്റ്റിക് കരുതുന്നത്. അങ്ങനെയെങ്കില്‍ 

നവംബര്‍ മുതല്‍ ഈ ഗാഡ്ജറ്റ് വിപണിയിലെത്തും.

ഇത്തരത്തിലുള്ള കാമറയില്‍ എടുത്ത 360 ഡിഗ്രി  ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക് ചെയ്യുക  ClickHere..

കടപ്പാട്: mathrubhumi.com






ഞാന്‍ കണ്ട നരക കാഴ്ചകള്‍ അതായത് ന്യൂ ജനറേഷന്‍ വട്ട്

SreejithSree | 2:37 AM

ഞാന്‍ കണ്ട നരക കാഴ്ചകള്‍ അതായത് ന്യൂ ജനറേഷന്‍ വട്ട്




ഭാഗം.1


(ആദ്യമേ പറയട്ടെ, ഇത് ഞാന്‍ മാത്രം കണ്ടതാണ്, അല്ലാതെ

 ‘ഞങ്ങള്‍ക്ക് കാണാന്‍ പറ്റുന്നില്ലല്ലോ.. നീ മാത്രം എങ്ങനാടാ

 കാണുന്നെ??’ എന്നൊന്നും എന്നോട് ചോതിക്കരുത്..പിന്നെ,

 ഇതിലെ കഥയും കഥാപാത്രങ്ങളും നിങ്ങളില്‍ ആരെങ്കിലും

 ആണെന്ന് തോന്നിയാല്‍ അത് വെറും തോന്നല്‍ മാത്രമല്ല, 

ചിലപ്പോള്‍ ആയിരിക്കും.. കാരണം ഇത് കഥയല്ല, നമ്മുടെ

 സമൂഹത്തില്‍ ഇതുവരെ നടന്നതും ഇപ്പോള്‍ 

നടന്നുകൊണ്ടിരിക്കുന്നതും ആയ സംഭവ വികാസങ്ങള്‍ 

ആണ്.പിന്നെ ഇതില്‍ ഉള്‍പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ പല

 വിഷയങ്ങളില്‍ നിന്നുള്ളതാണ്, ഉദാ: ചരിത്രം, സയന്‍സ് 

എന്നിങ്ങനെ.. അപ്പോള്‍ എനിക്ക് വട്ടുണ്ടോ എന്ന് നിങ്ങള്‍ 

ചോതിക്കും... ഇതൊന്നും ഇല്ലാതെ ഇത് മുന്നോട്ടു പോകില്ല 

മാഷേ... എന്ന് ഞാന്‍ ഉത്തരം തരും.)

അപ്പോള്‍ ഞാന്‍ ഇവിടുന്ന്‍ തുടങ്ങാം...



ഇവിടുന്നു എന്ന് പറഞ്ഞാല്‍ ഈ അറ്റമിലാത്ത

 പ്രപഞ്ചത്തിലെ തിളച്ചു മറിയുന്ന ഗ്രഹമായ സൂര്യനെ വലം

 വെക്കുന്ന ഒരു ഇടത്തരം ഗ്രഹമായ ഭൂമി എന്ന് നമ്മള്‍

 പേരിട്ടു വിളിക്കുന്ന ഈ കൊച്ചു ഗോളത്തിലെ ഏഷ്യ എന്ന

 ഭൂഖണ്ഡത്തിലെ അത്യാവശ്യം ഷേപ്പ് ഒക്കെ ഉള്ള 1947

 ഓഗസ്റ്റ്‌ മാസത്തില്‍  ബ്രിട്ടീഷ്കാര്‍ പേടിച് കളഞ്ഞിട്ടു

 പോയ ഇന്ത്യ എന്ന മഹാരാജ്യത്തിലെ , ഇങ്ങു താഴെ

 ഏകദേശം പാവക്കയുടെ ആകൃതിയില്‍ കിടക്കുന്ന

 ദൈവത്തിന്‍റെ സ്വന്തംനാട് എന്ന് ചെകുത്താന്‍മാര്‍ പറയുന്ന

 കേരളത്തിലെ തലസ്ഥാന നഗരിയിലെ ഒരു പേരുകേട്ട

 പുഴയുടെ തീരത്തുള്ള ഒരു വലിയ സ്വപ്നങ്ങളുമായി

 നടക്കുന്ന ആളുകള്‍ ഉള്ള ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നാണ്..

(introduction എങ്ങനെ ഉണ്ട്??) 
  
(ആരും എന്നെ ചീത്ത പറയരുത് ഇതിന്‍റെ ബാക്കി ഉടന്‍

 വരും. വേറൊന്നും കൊണ്ടല്ല എഴുതാന്‍ സമയം

 കിട്ടാതതുകൊണ്ടാ... കാരണം ഞാന്‍ ഒരു പ്രാവാസി

 ആയിപ്പോയി.... :’(  

2014, മേയ് 26, തിങ്കളാഴ്‌ച

‘അണ്‍ഫ്രണ്ട്’ ചെയ്യപ്പെട്ടവന്റെ വേദനകള്‍!

SreejithSree | 12:31 PM

‘അണ്‍ഫ്രണ്ട്’ ചെയ്യപ്പെട്ടവന്റെ വേദനകള്‍!



ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് ഒരാളെ നീക്കം ചെയ്യുന്നത് എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാവാം? എന്തെല്ലാമായിരിക്കും ‘അണ്‍ഫ്രണ്ട്’ചെയ്യപ്പെട്ടയാളുടെ വികാരങ്ങള്‍ ?
കൊളറാഡോ യൂനിവേഴ്സിറ്റിയിറ്റില്‍ നിന്നും പുറത്ത് വന്ന പുതിയ രണ്ട് പഠനങ്ങള്‍ ഇവ്വിഷയകമായി ചില കണ്ടെത്തലുകള്‍‍ നടത്തിയിരിക്കുന്നു.  പഠനങ്ങള്‍ തെളിയിക്കുന്നത് പ്രകാരം നിങ്ങള്‍ ഏറ്റവും കൂടുതല്‍ അണ്‍ഫ്രണ്ട് ചെയ്യാന്‍ സാധ്യതയുള്ളത് പഴയ ഹൈസ്കൂള്‍ സഹപാഠിയെയാണത്രെ! പലപ്പോഴും ഇതിന് കാരണമായി ഭവിക്കുന്നത് മത രാഷ്ട്രീയ സംബന്ധിയായ അയാളുടെ വിദ്വേഷകരമായ പോസ്റ്റുകള്‍ ആണെന്നും പഠനം തെളിയിക്കുന്നു. മറ്റൊരു കാരണം അയാളില്‍ നിന്നും സ്ഥിരമായ ബോറന്‍ പോസ്റ്റുകള്‍ കാണേണ്ടി വരുന്നതാണ്. ഹൈസ്കൂള്‍ സഹപാഠികള്‍ കഴിഞ്ഞാല്‍ പിന്നെ കൂടുതലായും അണ്‍ഫ്രണ്ട് ചെയ്യപ്പെടുന്നത് ‘അദര്‍’, ഫ്രണ്ട് ഓഫ് ഫ്രണ്ട്, വര്‍ക്ക് ഫ്രണ്ട്സ്, കോമണ്‍ ഇന്ററസ്റ്റ് ഫ്രണ്ട് എന്നീ കൂട്ടരാണ്.
പഠനം പുറത്ത് വിട്ട പ്രകാരം അണ്‍ഫ്രണ്ട് ചെയ്യപ്പെട്ടവരുടെ പ്രതികരണങ്ങള്‍ രസകരമാണ്. ‘ഞാന്‍ എന്ത് ചെയ്തിട്ടാ’, ‘ഇത് തീരെ പ്രതീക്ഷിച്ചില്ല’, ‘ശരിക്കും അന്തം വിട്ട് പോയി’, ‘വല്ലാതെ അസ്വസ്ഥജനകം’, എന്നിങ്ങനെ പോവുന്നു അത്.
ട്വിറ്റര്‍ മുഖേന 1077 പേരില് നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. നിലവില്‍ ഫേസ്ബുക്കുമായി ബന്ധപ്പെട്ട് മറ്റൊരു പഠനത്തിന്റെ പണിപ്പുരയിലാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍. വിഷയം: എന്തെല്ലാമാണ് ഫേസ്ബുക്ക് അക്കൌണ്ട് നിലനിര്‍ത്തുന്നതിനും അതുപോലെ ഒഴിവാക്കുന്നതിനും ഒരാളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍?


കടപ്പാട്: mediaonetv.in


2014, മേയ് 24, ശനിയാഴ്‌ച

എന്ത് പേരിടണമെന്നറിയാത്ത കഥ

SreejithSree | 10:09 AM

"എന്ത് പേരിടണമെന്നറിയാത്ത കഥ . ഇത് കഥയാണോ.. ജീവിതമാണോ എന്നറിയില്ല.. ആരുടെ രചനയാണെന്നും ആറിയില്ല. സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു കണ്ട ഈ കഥ എന്‍റെ മനസിനെ യഥാര്‍ത്ഥ പ്രണയം എന്തെന്ന് പഠിപ്പിച്ചു.....ഇതിന്‍റെ രചയ്താവിനോട് കടപ്പെട്ടുകൊണ്ട് ഇത് ഞാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവയ്ക്കുന്നു....."



ഗേള്‍ : എന്താടാ എന്തുപറ്റി ഒരു സങ്കടം പോലെ??
ബോയ്‌: ഏയ്‌ ഒന്നൂല്ല..
ഗേള്‍: നുണ പറയണ്ട നിന്‍റെ ഒച്ച ഇടറിയാല്‍ എനിക്ക് മനസിലാവും..എന്താന്നു പറ...
ബോയ്‌: ഒന്നൂല്ലന്നെ...
ഗേള്‍: പിന്നെയും നെഞ്ച് വേദന ആണോ?
ബോയ്‌: ഏയ്‌ സാരമില്ല അത് ഇടയ്ക്കു വന്നു പോകുന്ന വിരുന്നുകാരന്‍ അല്ലെ?
ഗേള്‍: നിന്നോട് എത്രനാള്‍ ആയി പറയുന്നു ഹോസ്പിറ്റലില്‍ പോകാന്‍...
ബോയ്‌: പോകണം.
ഗേള്‍: എന്നാ വേഗം ഒരുങ്ങി പോ....
ബോയ്‌: ശെരി. ഞാന്‍ വന്നിട്ട് വിളിക്കാട്ടോ.....
അവന്‍ ഹോസ്പിറ്റലില്‍ പോയിട്ട് ഇവനിംഗ് മടങ്ങി എത്തി.
ഗേള്‍: ഡാ ഡോക്ടര്‍ എന്ത് പറഞ്ഞു??
ബോയ്‌: കുറെ ടെസ്റ്റ്കള്‍ക്ക് എഴുതി തന്നു, അതിന്‍റെ റിസള്‍ട്ട്‌മായി നാളെ പോകണം.
ഗേള്‍: നിന്‍റെ കയ്യില്‍ കാശ് വല്ലതും ഉണ്ടോട? ഇല്ലെങ്കില്‍ എന്‍റെ രണ്ടു വളയും ഒരു മാലയും ഉണ്ട് ഞാന്‍ അത് ഇടാറെ ഇല്ല. നമുക്കത് വില്‍ക്കാം..
ബോയ്‌: ഏയ്‌ വേണ്ടേ കാശ് ഒക്കെ ഉണ്ട്. നാളെ ഞാന്‍ പോയിവന്നിട്ടു വിളിക്കാട്ടോ... ഗുഡ് നൈറ്റ്‌..
ഗേള്‍: ഓക്കേ ഡാ
പിന്നെ രണ്ടു മൂന്നു ദിവസം അവന്‍ അവളെ വിളിച്ചില്ല. അവള്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ്‌ ആയിരുന്നു.. അങ്ങനെ ഒരു ദിവസം...
ഗേള്‍: ഡാ എന്താ നീ വിളിക്കാഞ്ഞേ???
ബോയ്‌:....................
ഗേള്‍: എത്ര തവണ ഞാന്‍ വിളിച്ചു, എത്ര മെസ്സേജ് അയച്ചു, നിനക്ക് ഒരു പ്രാവശ്യം എന്നെ ഒന്ന് വിളിചൂടായിരുന്നോ?
ബോയ്‌: നീ എന്‍റെ ആരാ??
ഗേള്‍: ഞാന്‍...... എന്താ ഇപ്പൊ ഇങ്ങനെ? നീ കുടിച്ചിട്ടുണ്ടോ?
ബോയ്‌: ഉണ്ടെങ്കില്‍?
ഗേള്‍: എന്താ ഇങ്ങനെ? എന്നോട് ഇങ്ങനെ ചൂടാവല്ലേ.. എനിക്ക് സഹിക്കാന്‍ പറ്റണില്ല...
ബോയ്‌: ബുദ്ധിമുട്ട്  ആണെങ്കില്‍ പോയ്ക്കോ..ലോകത്ത് ഞാന്‍ മാത്രമല്ലല്ലോ ആണ്.
ഗേള്‍:.............
ബോയ്‌: ബൈ
ഗേള്‍:.........
അടുത്ത ദിവസം..
ഗേള്‍: ഡാ എന്താ നിനക്ക് പറ്റിയെ? നീ എന്തിനാ എന്നോട് അങ്ങനെ ഒക്കെ പറഞ്ഞെ??
ബോയ്‌:..................
ഗേള്‍: ഞാന്‍ നിന്‍റെ ആരാ അല്ലെ? നിന്‍റെ ഹൃദയതോട് ചോതിക്കു ഞാന്‍ നിന്‍റെ ആരാ എന്ന്, അത് തരും മറുപടി.
ബോയ്‌ : അതില്‍ ഇനി ആര്‍ക്കും സ്ഥാനമില്ല കാരണം അതില്‍ ഓട്ട ആണ്.
ഗേള്‍: എന്താ???
ബോയ്‌: താമസിച്ചു പോയി എന്ന്..., ആദ്യം നെഞ്ച് വേദന വന്നപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ രെക്ഷപെടുമായിരുന്നു... ഇനി രക്ഷ ഇല്ല ഏറിയാല്‍ ഒരു മാസം , അത്രെയും കൂടിയേ ഉള്ളൂ ഞാന്‍...
ഗേള്‍:...........
ബോയ്‌: എന്തെ??
ഗേള്‍:........
ബോയ്‌: കരഞ്ഞതുകൊണ്ട് കാര്യമില്ല മുത്തെ.. മറക്കാന്‍ പഠിക്കുക, നിന്‍റെ മുന്‍പില്‍ ജീവിതം ഇനിയും ബാക്കി ആണ്. നമ്മള്‍ സ്വപ്നം കാണാറില്ലേ..പക്ഷെ, ഉണര്‍ന്നു കഴിയുമ്പോള്‍ അത് മറക്കുന്നു... അതുപോലെ നീയും എന്നെ മറക്കണം. ഇനി ഞാന്‍ നിന്നെ വിളിക്കില്ല കാരണം നിന്‍റെ ഒച്ച കേള്‍ക്കും തോറും എനിക്ക് ജീവിക്കാന്‍ കൊതിയാകുന്നു...അതുകൊണ്ട് ഇതാ ഞാന്‍ ഇവിടെ നിര്‍ത്തുന്നു..എല്ലാ സ്നേഹത്തോടെയും നമുക്ക് ഇത് ഇവിടെ വെച്ച് അവസാനിപ്പിക്കാം..
അവള്‍ എന്തെങ്കിലും പറയും മുന്‍പേ അവന്‍ കോള്‍ കട്ട്‌ ചെയ്തു..
പിന്നീട് എപ്പോഴോ കണ്ണീര്‍ തോര്‍ന്ന സമയത്ത് അവള്‍ അവന്‍റെ ഡോക്റ്റ്റെ പോയി കണ്ടു, അയാള്‍ പറഞ്ഞു ഹൃദയം മാറ്റിവെക്കാന്‍ കഴിഞ്ഞാല്‍ അവന്‍ രക്ഷപെടും.അങ്ങനെ ഒരു സാഹചര്യം ഉണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ ഒരു ഡോക്ടര്‍ക്ക് പരിച്ചയപെടുതാം. വേണ്ട സഹായങ്ങള്‍ അയാള്‍ ചെയ്തു തരും..
അങ്ങനെ ആദിവസം വന്നെത്തി, ഡോക്ടര്‍ വന്നു പറഞ്ഞു ഒരു ഹൃദയം ഉണ്ട് , എത്രയും പെട്ടന്ന് ഓപ്പറേഷന്‍ ചെയ്യണം എന്ന്.
അങ്ങനെ ഓപ്പറേഷന്‍ കഴിഞ്ഞു..അവന്‍ കണ്ണ് തുറന്നു.പുതിയ ജീവന്‍റെ തുടിപ്പുകള്‍ അവന്‍റെ ചുണ്ടില്‍ ചിരി വിടര്‍ത്തി. സംസാരിക്കാന്‍ കഴിയുന്ന അവസ്ഥ വന്നപ്പോള്‍ അവന്‍ ഫോണ്‍ എടുത്തു അവളെ വിളിച്ചു.പക്ഷെ ആ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു,ആദ്യമൊക്കെ സങ്കടം തോന്നിയെങ്കിലും മരണം ആണ് എന്‍റെ വിധി എന്നറിഞ്ഞപ്പോള്‍ ജീവനുതുല്ല്യം സ്നേഹിച്ചവളും വിട്ടുപോയല്ലോ എന്നോര്‍തപ്പോള്‍ അവനു വെറുപ്പ് ആയി തുടങ്ങി.
ആഴ്ചകള്‍ കടന്നുപോയീ..സുഖം പ്രാപിച്ച അവന്‍ വീട്ടിലേക്കു പോകാന്‍ ഒരുങ്ങവേ പൂചെണ്ടുകളുമായി ഡോക്ടര്‍ ആവനെ കാണാന്‍ എത്തി ഒപ്പം ഒരു കത്തും ഉണ്ടായിരുന്നു. അത് അവനു കൊടുത്തിട്ട് അയാള്‍ പറഞ്ഞു. ഇത് നിനക്കുള്ളതാണ്, തെല്ലു ആകാംഷയോടെ അവന്‍ അത് വാങ്ങി പൊട്ടിച്ചു വായിച്ചു,
" ഡാ , ഇത് ഞാനാണ് ഇപ്പൊ നിനക്ക് സുഗമായി കാണും അല്ലെ. നീ  എന്നെ ഒരുപാട് തിരഞ്ഞിട്ടുണ്ടാവും അല്ലെ? ഞാന്‍ ദേ ഇവിടെ ഉണ്ട് നിന്‍റെ ഉള്ളില്‍ ഒരു തുടിപ്പായി..നിന്‍റെ ഉള്ളില്‍ തുടിക്കുന്നില്ലേ ഒരു ഹൃദയം അത് എന്റേത് ആണ്,അല്ല അത് ഞാന്‍ ആണ് എന്നും നിന്‍റെ ഒപ്പം ജീവിക്കണമേന്നേ ഞാന്‍ ആഗ്രഹിച്ചുള്ളൂ..ഇതിപ്പോ അതിലും വല്ല്യ ഭാഗ്യം അല്ലെ എനിക്ക് നിന്‍റെ ഉള്ളില്‍ ഒരു തുടിപ്പായി നിന്‍റെ ജീവന്‍റെ താളമായി നിന്നോട് ചേര്‍ന്ന് നീ അവസാനിക്കുന്ന നാള്‍ വരെ ഇനി മരിക്കുമ്പോഴും നമ്മള്‍ ഒരുമിച്ചല്ലേ മരിക്കൂ.. എന്നുവിചാരിച്ച് ഞാന്‍ ഇല്ലാന്ന് ഓര്‍ത്തു നീ ആവശം ഇല്ലാതെ ഒന്നും ചെയ്യല്ലെട്ടോ...നീ എന്തേലും ചെയ്‌താല്‍ അവസാനിക്കുന്നത് ഞാനും കൂടി അല്ലെ., ഒരു ജീവിതം മുഴുവന്‍ നിനക്കിപ്പോള്‍ ബാക്കി ഉണ്ട് നീ ജീവിക്കണം എനിക്കുവേണ്ടി ഞാനും ജീവിക്കും നിന്‍റെ തുടിപ്പായി നിന്നിലൂടെ..I Love You, I Love  You For Ever...Gud Bye Dear...
കണ്ണുനീരില്‍ നനഞ്ഞ ആ കത്ത് അവന്‍ നെഞ്ചോടു ചേര്‍ത്തപ്പോള്‍, ഒരു കൊഞ്ചല്‍ പോലെ അവന്‍റെ ജീവിതത്തിനു തണല്‍ ആയി അവള്‍ അവന്‍റെ ഉള്ളില്‍ തുടിക്കുന്നുണ്ടായിരുന്നു......





2014, മേയ് 23, വെള്ളിയാഴ്‌ച

കെട്ടിടത്തിന്‍റെ മുകള്‍നിലയില്‍ നിന്നും താഴേക്ക് വീണ കുഞ്ഞിനെ യുവാക്കള്‍ സാഹകമായി രക്ഷിക്കുന്ന വീഡിയോ

SreejithSree | 8:00 AM

കെട്ടിടത്തിന്‍റെ മുകള്‍നിലയില്‍ നിന്നും താഴേക്ക് വീണ കുഞ്ഞിനെ യുവാക്കള്‍ സാഹകമായി രക്ഷിക്കുന്ന വീഡിയോ



രണ്ട് നിലയുള്ള കെട്ടിടത്തിന്‍റെ മുകളിലുള്ള നിലയില്‍ നിന്നാണ് കുട്ടി വീണത് അപ്പോള്‍ റോട്ടിലുണ്ടായിരുന്ന യുവാക്കള്‍ കുട്ടിയെ രക്ഷിക്കുകയായിരു




അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub